Thursday, October 6, 2011

ഉറക്കം

ഉറങ്ങുന്നതാണ് എനിക്ക് ഇഷ്ടം
എല്ലാം മറന്നു ഉറങ്ങുന്നതാണ് എന്റെ സ്വര്‍ഗം ..
നേരം പുലര്‍ന്നു എന്നെ ഉണര്‍ത്തുവാന്‍ എത്തുന്ന 
സുര്യരഷ്മികളോടാണെന്റെ യുദ്ധം .

'തമസല്ലോ സുഖപ്രദം' എന്ന് പാടിയ കവിയെ നമിച്ചു
 അട്ടച്ചുരുള്ളും പോലെ ചുരുണ്ടു ഞാന്‍
 എന്‍ പുതപിനടിയിലേക്ക് ഉണരുവാന്‍ വയ്യ 
ഉറങ്ങുന്നതാണ് എനിക്ക് ഇഷ്ടം ........

സുഹുര്‍ത്തുകള്‍ എന്നെ വിളിച്ചു കുലുക്കുമ്പോഴും ;
വിശപ്പ്‌ എനെ കാര്‍ന്നു തിന്നുമ്പോഴും ഉണരുവാന്‍ വയ്യ 
ഉറങ്ങുന്നതാണ് എനിക്ക് ഇഷ്ടം ........

ആരുടെയോ ചവിട്ടേറ്റ് ഞാന്‍ നോക്കവെ ,
കാലം കാക്കാതെ സമയത്തിന്‍ സുചിമുനകള്‍ പരക്കം പായുന്നു 
സുചിപിശാച്ചുകളെ ശപിച്ചു ഞാന്‍ ഉണര്‍ന്നപോള്‍;
ഉച്ച വെയിലിന്‍ ച്ചുടിനെയും എന്‍ വയറിന്‍ തീ അണച്ചുകളഞ്ഞു...
അരി അടുപത്തുവച്ചിട്ടും വയ്യ എനിക്ക് തിയതങ്ങു കുട്ടുവാന്‍
ഉണരുവാന്‍ വയ്യ 
ഉറങ്ങുന്നതാണ് എനിക്ക് ഇഷ്ടം ........

ഹേ റാം

വളഞ്ഞു പുളഞ്ഞു പോകുന്ന നിരത്തുകളില്‍
ഒന്നിന്റെ വക്കിലായി നിലകൊള്ളും 
രാഷ്ട്രപിതാവിന്റെ പ്രതിമക്കു ചോട്ടിലായി 
നമ്രശിര്‍ഷയായി നില്‍ക്കും ഒരു കുഞ്ഞു പുവ് ഞാന്‍

എന്റെ ശൈശവത്തില്‍ ഞാന്‍ കേട്ട സുക്തങ്ങളെ 
കാറ്റില്‍ പാറിച്ചു കാറില്‍ പോകും ,
ആ ഖദര്‍ കോലത്തെ കണ്ടു വിവശയായി നില്‍ക്കുമ്പോള്‍ ,
സ്വന്തം കൈകളാല്‍ നെയ്ത ആദര്‍ശങ്ങള്‍ തന്‍ 
ഖദര്‍ ധരിച്ചു സുസ്മെരിതനായി നില്‍ക്കും ആ പിതാവിന്റെ 
കാല്‍ക്കലിരുന്ന പൈങ്കിള്ളി ഓതിനാല്‍ ആ ഖദര്‍ കോലതിന്‍ വിരകഥകള്‍ .

 ചിരിച്ചു കാട്ടി ഒരു ജനതയുടെ കഴുത്തരുതിട്ടു ഒരു കസേരമെലേറാന്‍
വെമ്പുന്ന അവന്റെ കൈകളുയര്‍ത്തിയുള്ള പുലമ്പല്‍ കേട്ടു
പത്ര താള്ളുകള്‍ ഞെട്ടിയതും ..........
അവന്‍ പറഞ്ഞ കിനാക്കളില്‍ മുഴുകിയ പാവം ജനതയെ
ഏതോ കയങ്ങളില്‍ തള്ളിയതും,അവിടെ കിടന്നു മരിച്ച
മനുജത്മകള്‍ക്ക് അവന്‍ പല കൊടികളുടെ നിറം കൊടുത്തതും ,
പിന്നിട് അവ പല  സ്തുപങ്ങളായിട്ട് ഉയര്‍നതും..........
രാഷ്ട്രിയം എന്ന പരിച പിടിച്ചവന്‍ രാഷ്ട്രത്തോടങ്കമാടിയ
പല വീരകഥകള്‍ കേട്ടു തളര്‍ന്നു ഞാന്‍ നില്‍ക്കവെ ,
എന്നരികി ലെ ക്ക് വന്ന ഒരു നിഷ്കളങ്കബാല്യമെന്നെയിറുത്തിട്ട്
'ആ പിതാവിന്റെ കാല്‍ക്കല്‍' വച്ചു വണങ്ങി നില്‍ക്കവെ
വേദനയാല്‍ പിടയുബോഴും ആനന്ദത്തിന്‍ വേലിയേറ്റമുണ്ടായി 
എന്ന മനസ്സില്‍ .
ചേതന എന്നെ വിട്ടു  അകലാന്‍ തുടങ്ങവേ ചൊല്ലി എന്‍ അവസാന വാക്കുകള്‍
''ഹേ റാം''